കൊച്ചി: ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താൻ വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കേസില്‍ മറുപടി സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. 2023-'24 പാഠ്യപദ്ധതിയില്‍ ലൈംഗികവിദ്യാഭ്യാസംഉള്‍പ്പെടുത്തണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. സ്വമേധയാ എടുത്ത കേസില്‍ എന്‍.സി.ഇ.ആര്‍.ടി.യെയുംഎസ്.സി.ഇ.ആര്‍.ടി.യെയും കോടതി കക്ഷി ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഒരു പോക്സോ കേസിലെജാമ്യംപരിഗണിക്കുന്നതിനിടെയാണ് പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്. സര്‍ക്കാരിനോട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, കേസില്‍ മറുപടി സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടുകയായിരുന്നു.