ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറുപ്പ് പദ്ധതിയുടെ നടത്തിപ്പ് ചട്ടങ്ങള്‍ കര്‍ക്കശമാക്കി. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള മേറ്റുമാര്‍ക്ക് അധിക ചുമതല നല്‍കി. ജോലി തുടങ്ങുന്നതിന് മുന്‍പ്ഗ്രാമപഞ്ചായത്ത്എഞ്ചിനീയറുടെയും ഓവര്‍സിയറുടെയും സാന്നിദ്ധ്യത്തില്‍ മസ്റ്റര്‍ റോളിലുള്ള തൊഴിലാളികളുടെ യോഗം വിളിക്കണമെന്നും നിര്‍ദ്ദേശിച്ചു.
അഞ്ചു പേര്‍ മുതല്‍ പത്തു പേര്‍ വരെ അടങ്ങുന്ന തൊഴിലാളികളുടെ ഗ്രൂപ്പുകള്‍ ഉണ്ടാക്കും. ചെയ്യേണ്ട ജോലി, പൂര്‍ത്തിയാക്കിയത്എന്നിവരേഖപ്പെടുത്താനും ഗ്രൂപ്പുകളെ ഏകോപിപ്പിക്കാനും ലീഡറെ നിയമിക്കും. ഓരോ ദിവസവും ചെയ്തു തീര്‍ക്കേണ്ട ജോലി അന്നു തന്നെ പൂര്‍ത്തിയാക്കണം. ബാക്കി വന്ന ജോലി അടുത്ത ദിവസം തീര്‍ത്തില്ലെങ്കില്‍ കൂലി കുറയ്ക്കും. ചെയ്ത ജോലികളും ചെയ്യേണ്ടിയിരുന്നതുമായ ജോലിയുടെ കണക്കുകളുംഎഞ്ചിനീയരപരിശോധിക്കണം. മൊബൈല്‍ മോണിറ്ററിംഗ് സിസ്റ്റത്തിലഇരുപതിലധികംതൊഴിലാളികളുള്ള എല്ലാ ജോലിയുടെയും ഹാജര്‍ രേഖപ്പെടുത്തണം. ബുക്കിലുള്ള അളവിന് ആനുപാതികമായ വേതനം മാത്രമെ നല്‍കാവൂ എന്നുമാണ് പുതുക്കിയ നിര്‍ദ്ദേശത്തിലുള്ളത്.