മൂന്നാർ വട്ടവട റോഡിൽ പുതുക്കടയിലാണ് ഉരുൾപൊട്ടൽ ഇന്നലെ ഉണ്ടായത്. കോഴിക്കോട് മുത്തപ്പൻ കാവ് കല്ലട വീട്ടിൽ രൂപേഷിനു വേണ്ടിയുള്ള തിരച്ചിൽ ഇന്നലെ രാത്രിയായതിനാൽ നിർത്തിയിരുന്നു. ടോപ് സ്റ്റേഷൻ സന്ദർശിച്ച് തിരികെ വരുകയായിരുന്നു മൂന്ന് ടെമ്പോ ട്രാവലുകളില്‍ ഒന്നാണ് അപകടത്തിൽപ്പെട്ടത്.
11 പേര് ഉൾപ്പെട്ട സംഘം സഞ്ചരിച്ചിരുന്ന വാഹനം പെട്ടെന്നുണ്ടായ മണ്ണിടിച്ചിൽ പെട്ട് തള്ളിമാറ്റൻ ശ്രമിക്കുന്നതിന് ഇടയിൽ വാഹനത്തിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ എടുക്കുവാൻ വേണ്ടി രൂപേഷ് വാഹനത്തിനുള്ളിലേക്ക് കയറിയപ്പോൾ പെട്ടെന്നുണ്ടായ വെള്ളപ്പാച്ചിലിൽ വാഹനം ഒഴുക്കിൽ പെടുകയായിരുന്നു.ഇക്കഴിഞ്ഞ ആഗസ്റ്റ് പത്താം തീയതി ഈ പാതയിൽ 100 മീറ്റർ അകലെ ഉരുൾ പൊട്ടിയിരുന്നു.
ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ നടത്തുമെന്നുംമൃതദേഹംകണ്ടെത്താനുള്ള ശ്രമം നടത്തണം എന്നു പോലീസിനും ഫയർഫോഴ്സിനും നിർദ്ദേശം നൽകിയതായി ദേവികുളം എംഎൽഎ രാജ അറിയിച്ചു.