പാലക്കാട്: പാലക്കാട് ചാലിശേരിയില്‍ പ്രവാസിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്ത്. മലപ്പുറം വണ്ടൂർ സ്വദേശി മുഹമ്മദാലിയെ കണ്ണുകെട്ടിയും കൈകെട്ടിയും വീടിനകത്തു പൂട്ടിയിട്ടതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഈ മാസം 6 നാണ് കാർ തടഞ്ഞു 6 അംഗ സംഘം തട്ടികൊണ്ടുപോയത്. ഒറ്റപ്പാലത്തെ വീട്ടിലേക്ക് മുഹമ്മദാലിയെ മാറ്റിയെങ്കിലും അവിടെനിന്ന് സാഹസികമായി രക്ഷപ്പെടുകയായിരുന്നു. മർദ്ദിച്ച് അവശനാക്കിയ ശേഷം പ്രതികള്‍ മൊബൈലില്‍ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എഴുപത് കോടി ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കേസില്‍ എട്ട് പ്രതികള്‍ ഇതുവരെ പൊലീസ് പിടിയിലായി. ഒറ്റപ്പാലം വരോട് സ്വദേശികളായ അഭിജിത്ത്, സുദീഷ്, നജീബുദ്ധിൻ. ഷിഫാസ്, ഫൈസല്‍, മുസ്തഫ, ഷമീർ, ഷാനു എന്നിവരാണ് അറസ്റ്റിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഇന്നോവ കാറിലെത്തിയെ സംഘത്തിനായി അന്വേഷണം തുടരുകയാണ്. കേസില്‍ ഉന്നതർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയം. ആറംഗ സംഘത്തെ പിടികൂടിയാല്‍ അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക് എത്തുമെന്നാണ് അനുമാനം. നിലവില്‍ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാലെ വിശദമായ ചോദ്യം ചെയ്യല്‍ നടക്കുകയുള്ളൂവെന്നാണ് പൊലീസ് പറഞ്ഞു.














































































