ഉമ്മൻചാണ്ടിക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണ്. ഒരു പുരുഷായുസ്സ് മുഴുവൻ ഉമ്മൻചാണ്ടിയെ വേട്ടയാടി. കാലം അവര്‍ക്ക് കണക്ക് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. .
ഉമ്മൻചാണ്ടിക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണ്. അത് എത്ര കുളിച്ചാലും അവരില്‍ നിന്ന് പോകില്ല. കാലം അവര്‍ക്ക് കണക്ക് നല്‍കും. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ഞാൻ സഭയില്‍ പറഞ്ഞിട്ടുണ്ട്. ജയരാജൻ നമ്മളെ കൊണ്ട് മുഖ്യമന്ത്രിയ്‌ക്കെതിരെ പറയിപ്പിക്കാനാണ് ഇതൊക്കെ പറഞ്ഞത്. നമ്മള്‍ പറയണമെന്ന് വിചാരിച്ചതല്ല. പൊലീസ് പല പ്രാവശ്യം അന്വേഷിച്ചിട്ടും നിരപരാധിയെന്ന് കണ്ടെത്തി. എന്നിട്ടും ആരോപണവിധേയയായ സ്ത്രീയില്‍ നിന്ന് പരാതി വാങ്ങി മുഖ്യമന്ത്രി സിബിഐക്ക് കേസ് വിട്ടു. ഒരു പുരുഷായുസ് മുഴുവൻ വേട്ടയാടി. മുഖ്യമന്ത്രിയെ ആരാണ് വേട്ടയാടിയത്? അനുസ്മരണ വേദിയിലെ മുദ്രാവാക്യം അനാദരവിന്റെ പ്രശ്നമില്ല. വിവാദമാക്കേണ്ട കാര്യവുമില്ല. പുതുപള്ളിയില്‍ മല്‍സരിക്കാൻ തയാറാണ്. രാഷ്ട്രീയമായി മത്സരിക്കും.'' പ്രതിപക്ഷ നേതാവ് പറഞ്ഞു.