കോട്ടയത്ത്തിരുവാർപ്പിൽ വെട്ടിക്കുളങ്ങര ബസ് ഉടമ രാജ് മോഹനെ മർദിച്ച സംഭവത്തിൽ തുറന്ന കോടതിയിൽ മാപ്പ് പറയാമെന്ന് സിഐടിയു നേതാവ് കെ.ആർ. അജയ് കോടതിയെ അറിയിച്ചു.
കേടതിയലക്ഷ്യത്തിൽനിന്ന്ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അജയ് ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തോടോപ്പമാണ് മാപ്പ് പറയാമെന്നും അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂൺ 25 നാണ് സംഭവം. കോടതി ഉത്തരവിന്റെ ആനുകൂല്യത്തിൽ രാജ്മോഹൻ സർവ്വീസ് ആരംഭിക്കുവാനെന്ന ലക്ഷ്യത്തോടെ സിഐടിയു കാർ ബസിൽ ചാർത്തിയിരുന്ന കൊടിതോരണങ്ങൾ നീക്കാൻ എത്തിയപ്പോഴായിരുന്നു അജയ് രാജ്മോഹനെ കയ്യേറ്റം ചെയ്തത്. പോലീസ് സാന്നിധ്യത്തിലായിരുന്നു സംഭവം. തുടർന്ന്
രാജ്മോഹൻ കുമരകം സ്റ്റേഷനിലെത്തി അജയ്‌യുടെ അറസ്റ്റ് ആവശ്യപ്പെട്ടു സമരം നടത്തി. പിന്നാലെ ഈ സമയം സ്റ്റേഷനിൽ എത്തിയ അജയെ പൊലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. കൂടാതെരാജ്മോഹൻ കോടതിയെ വീണ്ടും സമീപിച്ചിരുന്നു. ജില്ലാ പോലീസ് മേധാവിയടക്കമുള്ളവരെ വിളിച്ചു കോടതി വിശദീകരണവും തേടിയിരുന്നു..
അജയ്, സിഐടിയു ജില്ലാ കമ്മിറ്റി അംഗവും, തിരുവാർപ്പ് പഞ്ചായത്തംഗവും
രാജ്മോഹൻ ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റുമാണ്.
സിഐടിയു സമരത്തിൽ പ്രതിഷേധിച്ചു വെട്ടിക്കുളങ്ങര ബസിനു മുന്നിൽ ദിവസങ്ങളോളം ലോട്ടറി കച്ചവടവും രാജ്മോഹൻ നടത്തിയിരുന്നു.