23 വര്‍ഷം അമ്പൂരി കുന്നത്തുമല ഏകാദ്ധ്യാപക വിദ്യാലയത്തില്‍ അദ്ധ്യാപികയായി ജോലി നോക്കിയ ശേഷം മറ്റൊരു സ്‌കൂളില്‍ തൂപ്പുകാരിയായി നിയമിച്ച കെ.ആര്‍.ഉഷാകുമാരിയുടെ വാര്‍ത്ത ഇതിനകം വൈറലായി കഴിഞ്ഞു.
പേരൂര്‍ക്കട ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്വീപ്പര്‍ തസ്തികയിലാണ് പുതിയ നിയമനം.
ഏകാദ്ധ്യാപക സ്‌കൂളുകള്‍ പൂട്ടുന്നതിന്റെ ഭാഗമായാണ് മാറ്റം.
ദേശീയ പുരസ്‌കാരം അടക്കം ലഭിച്ച ടീച്ചര്‍ക്കാണ് തൂപ്പുകാരിയായി മാറേണ്ടി വന്നത്. മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായതോടെയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിശദീകരണം നൽകിയത്.
കെ ആര്‍ ഉഷാ കുമാരിയെ യോഗ്യതയുടേയും അവരുടെ സമ്മതത്തോടെയും 23,000- 50,200 രൂപ ശമ്പള സ്‌കെയിലില്‍ തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തെന്ന് അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനം ഇല്ലെന്നും മന്ത്രി അറിയിച്ചു.