ആരോഗ്യ കാരണങ്ങളാൽ മൂന്നു മാസത്തെ അവധിക്കുള്ള അപേക്ഷ പാര്‍ട്ടിക്ക് നല്‍കിയെന്ന് വെളിപ്പടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ .30ന് ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗം അതു പരിഗണിക്കും. അടുത്ത മാസം ദേശീയ നിര്‍വാഹകസമിതി യോഗവും വേണ്ടി വന്നാൽ കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
അസി. സെക്രട്ടറിമാരായ ഇ.ചന്ദ്രശേഖരനും പി.പി.സുനീറും ഉണ്ട്. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ഇക്കാലയളവില്‍ കേരളത്തില്‍ കൂടുതലായി ശ്രദ്ധിക്കേണ്ടിവരും. ദേശീയ നിര്‍വാഹകസമിതി അംഗം കെ.പ്രകാശ് ബാബുവിന്റെ സേവനവും ലഭിക്കും. കൂട്ടായി ഞങ്ങള്‍ക്കു മുന്നോട്ടുപോകാന്‍ കഴിയും. എം.എന്‍.സ്മാരക നവീകരണം നടക്കുകയാണ്. എത്രയും വേഗം അതു തീര്‍ക്കണം.
കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇടതു കാലിന് നേരത്തെ ഒരു അപകടം ഉണ്ടാക്കിയ ബുദ്ധിമുട്ടുകളുണ്ട്. കാര്യമായ പ്രശ്‌നം ഒന്നും ഇല്ലാത്ത വലതു കാലിന്റെ അടിഭാഗത്തു മുറിവുണ്ടായി. പ്രമേഹം മൂലം അതു കരിഞ്ഞുമില്ല. രണ്ടു മാസമായിട്ടും കരിയാതെ തുടര്‍ന്നതോടെയാണ് ആശുപത്രിയില്‍ എത്തിയത് എന്നദ്ദേഹം പറഞ്ഞു. അപ്പോഴേക്കും പഴുപ്പു മുകളിലേക്കു കയറി. രണ്ടു വിരലുകള്‍ മുറിച്ചുകളയണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഓപ്പറേഷന്‍ സമയത്തു മൂന്നു വിരലുകള്‍ മുറിച്ചു. എന്നിട്ടും അണുബാധയ്ക്കു കുറവുണ്ടായില്ല. കഴിഞ്ഞ ചൊവ്വാഴ്ച പാദം തന്നെ മുറിച്ചു മാറ്റി.അതിജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. കൃത്രിമ പാദം വയ്ക്കണം. അതുമായി പൊരുത്തപ്പെടണം. രണ്ടു മാസത്തിനുള്ളില്‍ അതു ചെയ്യാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി