കുട്ടിക്ക് അതിശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് ഡോക്ടർമാർ പീഡന വിവരം കണ്ടെത്തിയത്.
ഡോക്ടർ കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം അയിരൂർ പോലീസിൽ അറിയിക്കുകയായിരുന്നു പോലീസ് ആശുപത്രിയിലെത്തി കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡനത്തിന്റെ ശരിക്കുള്ള വിവരം പുറത്തറിയുന്നത്. പെൺകുട്ടി മൂന്ന് മാസത്തോളം പീഡനത്തിന് ഇരയായിട്ടുള്ളതായി പോലീസ് പറയുന്നു.
ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഭയന്നാണ് പെൺകുട്ടി വീട്ടുകാരോട് പോലും പീഡന വിവരം മറച്ചുവെച്ചത്.