നേരിടാൻ സൈന്യം രംഗത്ത്*റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പ് സൈന്യത്തിനെതിരെ തിരിഞ്ഞതോടെ റഷ്യയില്‍ നാടകീയ സംഭവവികാസം.
തെക്കന്‍ നഗരങ്ങള്‍ കൂലിപ്പട്ടാളം ഒറ്റരാത്രികൊണ്ട് പിടിച്ചടക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കൂലിപ്പട്ടാളം റഷ്യയുടെ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി നീങ്ങുന്നു.
23 വർഷമായി ഭരണത്തിലിരിക്കുന്ന പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് കടുത്ത വെല്ലുവിളിയാണ് വാഗ്നർ നീക്കം. ചെചൻ യുദ്ധതിനു ശേഷം റഷ്യ അഭിമുഖീകരിക്കുന്ന വലിയ ആഭ്യന്തര പ്രതിസന്ധിയും. വാഗ്നര്‍ കൂലിപ്പട്ടാളത്തിന്റെ തലവനായ യെവ്‌ജെനി പ്രിഗോസിന്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.