കച്ച് : ഗുജറാത്തിലെ കച്ച് ജില്ലയിലെ മുന്ദ്രയില്‍ സ്ഥിതി ചെയ്യുന്ന പേൾ സ്‌കൂളിൽ ആണ് ഹിന്ദു വിദ്യാർത്ഥികളെ മുസ്ലിം വേഷം ധരിപ്പിച്ചു നിസ്കരിപ്പിച്ച സംഭവം വിവധത്തില്‍ ആയിരിക്കുന്നത്. സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) അന്വേഷണത്തിന് ഉത്തരവിട്ടു. ഈ മാസം 28 ന് നടന്ന ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി സ്കൂളില്‍ നടന്ന സ്റ്റേജ് പരുപാടിയില്‍ ആണ് ഹിന്ദുക്കള്‍ ആയ നിരവധി കുട്ടികള്‍ പരുപാടിയുടെ ഭാഗമായി നിസ്കരിച്ചത്. സംഭവത്തിന്‍റെ വീഡിയോ വയറല്‍ ആവുകയും കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ സ്‌കൂളില്‍ എത്തി സ്‌കൂള്‍ മാനേജ്മെന്‍റമായി തര്‍ക്കത്തില്‍ ആയതോടുകൂടി ആണ് സംഭവം വിവാദം ആയത്. മുസ്ലിം മാനേജ്മെന്‍റന്‍റെ കീഴില്‍ ഉള്ള സ്കൂളില്‍ ഇതുപോലെയുള്ള പരുപാടികള്‍ ചെയ്തു കുട്ടികളെ മതം മാറ്റുക ആണ് ഉദ്ദേശം എന്ന് ഹൈന്ദവ സംഘടനകള്‍ ആരോപിച്ചു.
ജൂൺ 28 ന് സ്‌കൂളിൽ നടന്ന നിസ്ക്കാരം കുട്ടികളുടെ സ്റ്റേജ് ഷോയുടെ ഭാഗമാണെന്നും ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നതയും സ്‌കൂൾ പ്രിൻസിപ്പൽ പ്രീതി വാഗ്‌വാനി മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ വയറല്‍ ആയതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി ഉത്തരവിടുക ആയിരുന്നു. സംഭവത്തെ ഗൗരവമായി കാണുന്നു എന്നും, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അംഗീകാരം റദ്ദാക്കുന്നത് വരെയുള്ള നടപടികൾ സ്‌കൂൾ നേരിടേണ്ടിവരുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ സഞ്ജയ് പർമർ പറഞ്ഞു.