എച്ച്1എൻ1 പനി വ്യാപിക്കുന്ന സാഹചര്യത്തിലാണ് മലപ്പുറം ജില്ലയിലെ അധികൃതർ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.2009ന് ശേഷം മലപ്പുറത്ത് കൂടുതൽ എച്ച്1എൻ1 രോഗം റിപ്പോർട്ട് ചെയ്യുന്നത് ഇപ്പോഴാണ്.കുട്ടികളിലാണ് രോഗം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്.
പനി, ചുമ, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ.വായുവിലൂടെയാണ് എച്ച്1എൻ1 വൈറസ് പടരുന്നത്. കുട്ടികളെ മാത്രമല്ല മുതിർന്നവരെയും രോഗം ഗുരുതരമായി ബാധിച്ചേക്കാം.
മാസ്‌കിന്റെ ഉപയോഗത്തിലൂടെ രോഗവ്യാപനം തടയാൻ കഴിയുമെന്നാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, ജില്ലയിൽ എലിപ്പനി ബാധിതരുടെയുംഡെങ്കിപ്പനിബാധിതരുടെയും എണ്ണവും വർദ്ധിക്കുന്നുണ്ട്.