ചാലക്കുടി മേലൂർ സ്വദേശിനിയായ ട്രീസയെയാണ് തട്ടിപ്പിനിരയാക്കിയത്.പോലീസ് വസ്ത്രം ധരിച്ചാണ് ട്രീസയെ തട്ടിപ്പുകാരൻ തട്ടിപ്പിനിരയാക്കിയത്. ട്രീസയുടെ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് സന്ദീപ് എന്നയാൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മുറിക്ക് പുറത്തിറങ്ങരുതെന്നും വിവരം പുറത്തു പോയാൽ സന്ദീപിന്റെ കൂട്ടാളികൾ കൊലപ്പെടുത്തുവെന്നും പറഞ്ഞ് ട്രീസയെ വിശ്വസിപ്പിച്ചു. ഇതോടെ പേടിച്ച ട്രീസ ഒന്നര ദിവസം മുറിക്കുള്ളിൽ തന്നെ കഴിയുകയായിരുന്നു.

തട്ടിപ്പിനിടയിൽ ട്രീസയുടെ ബാങ്കിലുണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം രൂപ സർക്കാർ അക്കൗണ്ടിലേക്കെന്ന് വിശ്വസിപ്പിച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. സംഭവത്തിൽ ട്രീസ സൈബർ പോലീസിന് പരാതി നൽകിയിട്ടുണ്ട്.