വോട്ട് ചോരി ആരോപണങ്ങള്‍ക്ക് പിന്നാലെ ഒരു 'ഹൈഡ്രജൻ ബോംബ്' ഉടൻ പൊട്ടിക്കുമെന്നും ബിജെപി കരുതി ഇരിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള പുതിയ വെളിപ്പെടുത്തലുകള്‍ നടക്കാനിരിക്കുന്ന വാർത്താ സമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്താണ് രാഹുല്‍ മാധ്യമങ്ങളെ കാണുക. കോണ്‍ഗ്രസിന്റെ മാധ്യമ, പ്രചാരണ വിഭാഗം മേധാവി പവൻ ഖേര പറഞ്ഞു.
വോട്ട് അധികാർ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു രാഹുല്‍ ഗാന്ധി വരാനിരിക്കുന്ന ഹൈഡ്രജൻ ബോബിനെക്കുറിച്ച് പറഞ്ഞത്. 'ആറ്റം ബോംബെന്നു കേട്ടിട്ടുണ്ടോ. അതിനേക്കാള്‍ വലുത് എന്താണ്? ആറ്റം ബോംബിനേക്കാള്‍ വലുത് ഹൈഡ്രജൻ ബോംബാണ്.
നേരത്തെ വാർത്താ സമ്മേളനത്തില്‍ നമ്മള്‍ ആറ്റംബോംബ് കാണിച്ചു. ബിജെപി നോക്കിയിരുന്നോളൂ, ഹൈഡ്രജൻ ബോംബ് വരുന്നുണ്ട്. വോട്ടുകൊള്ള രാജ്യം മുഴുവൻ അറിയാൻ പോകുകയാണ്' ബോംബ് പൊട്ടിയാല്‍ മോദിക്ക് മുഖം പുറത്ത് കാണിക്കാൻ കഴിയില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നത്.