പശ്ചിമ ബംഗാളിൽ ഒമൈക്രോൺ ഉപ വകഭേദം ബിഎഫ്.7-ന്റെ നാല് കേസുകൾ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.അടുത്തിടെ യുഎസിൽ നിന്ന് മടങ്ങിയെത്തിയ നാല് പേരുടെ ജീനോം സീക്വൻസിംഗിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം ബാധിച്ചതായി സ്ഥിരീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.നാല് പേരിൽ മൂന്ന് പേർ ഒരേ കുടുംബത്തിലുള്ളവരും നാദിയ ജില്ല സ്വദേശികളുമാണ്, ഒരാൾ ബിഹാറിൽ നിന്നുള്ളയാളാണ്. എന്നാൽ നിലവിൽ ഇയാൾ കൊൽക്കത്തയിലാണ് താമസിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രോഗബാധിതരായ ഈ നാല് പേരുമായി ആകെ 33 പേർ സമ്പർക്കം പുലർത്തിയതായി സംസ്ഥാന ആരോഗ്യവകുപ്പ് കണ്ടെത്തി."33 പേരും നിലവിൽ ആരോഗ്യവാന്മാരാണ്, അവരുടെ അവസ്ഥ ഞങ്ങൾ നിരീക്ഷിച്ചു വരികയാണ്" ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.