തിരു.: ജൂലൈ 17ന് തലസ്ഥാനത്ത് മദ്യ നിരോധനം. കർക്കിടക വാവുബലിയോടനുബന്ധിച്ചാണ്മദ്യനിരോധനം. തിരുവനന്തപുരം കോർപ്പറേഷൻ, വർക്കല മുൻസിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധികളിലെ മദ്യശാലകളുടെ പ്രവർത്തനമാണ് നിരോധിച്ചത്. ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ജൂലൈ 16 രാത്രി 12 മുതൽ 17ന് ഉച്ചയ്‌ക്ക് രണ്ട് വരെയാണ് നിരോധനം. സ്ത്രീകൾ ഉൾപ്പെടെ ബലിതർപ്പണത്തിനെത്തുന്ന സാഹചര്യം കണക്കിലെടുത്തും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പിതൃമോക്ഷത്തിനായി വിശ്വാസികൾ ബലിതർപ്പണം നടത്തുന്ന ദിനമാണ് കർക്കിടക വാവ്. കർക്കിടക വാവിന് ബലിയിട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. പിതൃക്കളുടെ സാന്നിധ്യം അമാവാസി ദിനത്തിൽ നമ്മുടെ വീട്ടിലുമുണ്ടാകുമെന്നാണ് പുരണാത്തിലെ വിശ്വാസം. വാവുബലി കൃത്യമായി ആചരിച്ചാൽ പിതൃക്കൾക്ക് മോക്ഷവും ധനസമൃദ്ധിയും പുത്രനന്മയും ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.