തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കിളിമാനൂർ കാനാറ കുറവൻകുഴി ചരുവിള പുത്തൻവീട്ടിൽ അഭിലാഷിനെ (19) ആണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുമായി പരിചയത്തിലായ യുവാവ് പ്രണയം നടിച്ച് വിവാഹ വാഗ്ദദാനം നൽകിയായിരുന്നു പീഡിപ്പിച്ചത്. ബുധനാഴ്‌ച ഉച്ചക്ക് രണ്ടു മണിയോടെ പ്രതി പെൺകുട്ടിയെ ഫോണിൽ വിളിച്ചു വരുത്തിയ ശേഷം, പുളിമാത്ത് താളിക്കുഴിയിലുള്ള ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ കിളിമാനൂർ പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് പുലർച്ചെ പ്രതിയുടെ വീട്ടിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.
ഇതിനു മുമ്പും പല പ്രാവശ്യം പെൺകുട്ടിയെ
പീഡിപ്പിച്ചിരുന്നതായി പ്രതി സമ്മതിച്ചുവെന്ന്
പൊലീസ് പറഞ്ഞു. റൂറൽ പൊലീസ് മോധാവി
കിരൺ നാരായണൻറെ നിർദ്ദേശപ്രകാരം
ആറ്റിങ്ങൽ ഡിവൈഎസ്‌പി ഹരികുമാറിന്റെ
നേതൃത്വത്തിൽ കിളിമാനൂർ എസ്എച്ച്ഒ
ബി.ജയൻ, സബ് ഇൻസ്പെക്ടർ രാജി കൃഷ്ണ,
ജിഎസ്ഐമാരായ താഹിറുദീൻ, രാജേന്ദ്രൻ
നായർ, എസ്‌സിപിഒ പ്രിജിത്ത്, സിപിഒമാരായ
കിരൺ, അജി, അരുൺ എന്നിവരടങ്ങിയ
സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്
ചെയ്തു