ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ റിമാൻഡ് ചെയ്തു. കൊച്ചി കലൂരിലെ പിഎംഎൽഎ കോടതിയാണ് റിമാൻഡ് ചെയ്തത്. കസ്റ്റഡി കാലാവധി തീർന്നതിനാൽ കോടതിയിൽ ശിവശങ്കറെ ഹാജരാക്കിയിരുന്നു. ശിവശങ്കറെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വിടണമെന്ന് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടില്ല. കേസിൽ ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചു. മാധ്യമപ്രവർത്തകരെ ഒഴിവാക്കിയായിരുന്നു അടച്ചിട്ട കോടതി മുറിയിലെ നടപടിക്രമങ്ങൾ. എം ശിവശങ്കർ ആവശ്യപ്പെട്ടതിനാലാണ് അടച്ചിട്ട മുറിയിലാക്കിയത്. നടപടിയെ ഇ.ഡിയും പിന്തുണച്ചിരുന്നു. ഒൻപത് ദിവസമാണ് ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറെ ഇ ഡി കസ്റ്റഡിയിൽ ചോദ്യം ചെയ്തത്.