തമിഴ്നാട്ടിലെ തേനി ജില്ലയിൽ കമ്പത്താണ് നാടിനെ നടുക്കിയ സംഭവം.
കമ്പം അരിശി ആലൈ തെരുവിൽ മണികണ്ഠന്‍റെ ഭാര്യ സ്നേഹയാണ് (19) അറസ്റ്റിലായത്.
കഴിഞ്ഞ 22നാണ് ഇവരുടെ കുഞ്ഞിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി ലഭിച്ചത്. വീട്ടിലെ തൊട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ മാതാവ് കുളികഴിഞ്ഞ് എത്തിയപ്പോൾ കാണാനില്ലെന്നായിരുന്നു പരാതി. സംഭവ സ്ഥലത്തെത്തിയ പൊലീസ് സംഘം വീട്ടിലും റോഡിലും സമീപങ്ങളിലുമെല്ലാം തിരച്ചിൽ നടത്തി. ആറു മണിക്കൂറിനുശേഷം വീടിനുള്ളിലെ പാൽ സംഭരിക്കുന്ന വലിയ പ്ലാസ്റ്റിക് ജാറിലെ വെള്ളത്തിൽ മുങ്ങിയ നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്യലിനിടെയാണ് സത്യം പുറത്തുവന്നത്.