പോര്‍ബന്ദര്‍ : ഗുജറാത്ത് തീരത്ത് എണ്ണ കപ്പലിന് നേരെ കഴിഞ്ഞ ദിവസം ഡ്രോണ്‍ ആക്രമണം ഉണ്ടായി. എംവി ചെം പ്ലൂട്ടോ എന്ന ചരക്ക് കപ്പലിന് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇറാനാണ് ആക്രമണത്തിന് പിന്നിൽ എന്ന് അമേരിക്ക അറിയിച്ചു. ലൈബീരിയന്‍ കപ്പലിന്‍റെ ഉടമ ജപ്പാന്‍കാരനാണെന്നും പെന്‍റഗണ്‍ വെളിപ്പെടുത്തി. 22 ജീവനക്കാരുള്ള കപ്പലിൽ 21 പേരും ഇന്ത്യക്കാർ ആണെന്ന് സ്ഥിരീകരിച്ചു. . കപ്പലിന് സാരമായ കേടുപാടുകൾ ഉണ്ടെങ്കിലും ജീവനക്കാർ എല്ലാവരും സുരക്ഷിതർ ആണ്.
സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ തന്നെ കോസ്റ്റ് ഗാർഡ് നിരീക്ഷണ കപ്പൽ ആയ ins വിക്രമവും കോസ്റ്റ് ഗാർഡിൻറെ നിരീക്ഷണ വിമാനവും സുരക്ഷ ഒരുക്കുന്നതിനായി സജ്ജമായി. കൂടാതെ സുരക്ഷാ മുൻനിർത്തി ആക്രമണം നേരിട്ട എണ്ണക്കപ്പലിന് സമീപം സഞ്ചരിച്ചിരുന്ന മറ്റു കപ്പലുകളെ വഴി തിരിച്ചു വിട്ടു
പോർബന്ദറിൽ നിന്നും 218 നോട്ടിക്കൽ മൈൽ ദൂരെയാണ് കപ്പൽ ആക്രമണം നേരിട്ടത്. ആക്രമണത്തിൽ പവർ ജനറേഷൻ സംവിധാനത്തിന് സാരമായ തകരാർ സംഭവിച്ച കപ്പലിനെ, കേടു പാടുകൾ വിലയിരുത്തുന്നതിനായും അറ്റകുറ്റപ്പണികൾ നടത്തുന്നതിനായും മുംബൈ തീരത്തേക്ക് ഇപ്പോൾ കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്. കപ്പൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം ആയതിനാൽ കോസ്റ്റ് കാർഡിന്റെ നിരീക്ഷണ കപ്പലായ ഐ എൻ എസ് വിക്രം അനുഗമിക്കുന്നുണ്ട്. ഡിസംബർ 19ന് യുഎഇ തീരത്തു നിന്നും മംഗലാപുരത്തേക്ക് തിരിച്ചതായിരുന്നു കപ്പൽ.