തിരു.: വന്ദേഭാരത് ട്രെയിനിൻ്റെ ആദ്യ സർവീസ് പ്രധാനമന്ത്രി
നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. വികസനത്തിന് വേണ്ടിയുള്ള എല്ലാ പദ്ധതികൾക്കുംആശംസ നേരുന്നതായി പ്രധാനമന്ത്രി ഉത്ഘാടന സമ്മേളത്തിൽ പറഞ്ഞു.
ക്ഷണിക്കപ്പെട്ട യാത്രക്കാരുമായി വന്ദേഭാരതിന്റെ
ആദ്യയാത്ര ആരംഭിച്ചു. ഉത്ഘാടന യാത്രയിൽ 14സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും.
ട്രാക്കിന്റെ വളവുകൾ നിവർത്തുമെന്നുംട്രെയിനിന്റെ
വേഗം 110 കിലോമീറ്ററാക്കു
മെന്നും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. 3- 4 വർഷങ്ങൾ കൊണ്ട്തിരുവനന്തപുരത്തുനിന്നും
അഞ്ചര മണിക്കൂർ കൊണ്ട് കാസർകോട് എത്താനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വേഗം കൂട്ടാനുള്ള നടപടിക്ക് മുഖ്യമന്ത്രിയുടെപിന്തുണയുണ്ടാകണമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.
വന്ദേഭാരത് ട്രെയിനിന് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചു. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പ്രസംഗത്തിൽ എവിടെയും സിൽവർലൈൻ പദ്ധതിയെപ്പറ്റി മുഖ്യമന്ത്രി പരാമർശം നടത്തിയില്ല.