ഇരു ടീമുകളും ടൂര്‍ണമെന്‍റിലെ ആദ്യ വിജയമാണ് ലക്ഷ്യമിടുന്നത്.
ശ്രീലങ്കയുടെ നായകൻ ദസുൻ ഷനക പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയാകും. ഉച്ചയ്ക്ക് രണ്ടിന് ലഖ്നോവിലാണ് മത്സരം.
ആസ്ത്രേലിയക്കും ശ്രീലങ്കക്കും ടൂര്‍ണമെന്‍റിലെ മുന്നോട്ട് പോക്കില്‍ ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. രണ്ട് കളികളിലും ബാറ്റിങ്ങില്‍ മികച്ച് നിന്നെങ്കിലും ബൗളിങ്ങിലതാളംകണ്ടെത്താനാകാത്തതാണ് ശ്രീലങ്കക്ക് തിരിച്ചടിയാകുന്നത്. പരിചയ സമ്ബത്ത് കുറഞ്ഞ ബൗളിങ്നിരയുടെ പ്രകടനം ശരാശരിക്കും താഴെയാണ്.
ആസ്ത്രേലിയ ആദ്യമത്സരത്തില്‍ ഇന്ത്യയോടും രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടുമാണ്പരാജയപ്പെട്ടത്. രണ്ട് കളികളിലും ബാറ്റ് കൊണ്ടോ ബൗള്‍ കൊണ്ടോ എതിരാളികള്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്താൻ ടീമിനായില്ല. ഇന്ത്യൻ മണ്ണില്‍ ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറുമായി എത്തിയതും ടീമിന് തിരിച്ചടി നല്‍കുന്നുണ്ട്. ലഖ്നോവിലെ പിച്ച് മത്സരം പുരോഗമിക്കുംതോറും ബാറ്റിങ്ങിന് ദുഷ്കരമാകാനാണ് സാധ്യത. അതിനാല്‍ കളിയില്‍ ടോസ് നിര്‍ണായകമാകും.
*ലോകകപ്പ് ക്രിക്കറ്റ്; വമ്പൻ അട്ടിമറിയുമായി അഫ്ഗാനിസ്ഥാൻ. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് 69 റൺസിൻ്റെ ദയനീയ തോൽവി.*
അഫ്ഗാൻ ഉയർത്തിയ 285 വിജയലക്ഷ്യത്തിന് മുന്നിൽ കാലിടറി വീണ് ഇംഗ്ലണ്ട്; 40.3 ഓവറിൽ 215 ന് ഓൾ ഔട്ട്.സ്കോർ - അഫ്ഗാനിസ്ഥാൻ 284 ( 49.5). ഇംഗ്ലണ്ട് 215 (40.3).
സ്കോർ ബോർഡിൽ 3 റൺസുള്ളപ്പോൾ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീണതോടെ കളിയുടെ പിടി വിട്ടു.
മൂന്നാം വിക്കറ്റ് കൂട്ട് കെട്ടിൽ ഡേവിഡ് മലാനും, ഹാരി ബ്രൂക്കും ചേർന്നെടുത്ത 35 റൺസാണ് മികച്ച പാർട്ണർഷിപ്പ്.
ഒരറ്റത്ത് വിക്കറ്റുകൾ വീണപ്പോഴും മികച്ച സ്ട്രോക്ക് പ്ലേ നടത്തിയ ഹാരി ബ്രൂക്ക് പുറത്തായതോടെ അഫ്ഗാനിസ്ഥാന് മേൽക്കൈ ആയി. 61 പന്തിൽ 66 റൺസെടുത്ത ബ്രൂക്കിനെ മുജീബുർ റഹ്മാൻ പുറത്താക്കുകയായിരുന്നു.
ഡേവിഡ് മലാൻ 32 റൺസെടുത്തു. ജോണി ബെയർ സ്റ്റോ 2 (4), ജോ റൂട്ട് 11 (17), ജോസ് ബട്ലർ 9 ( 18), ലിയാം ലിവിംഗ്സ്റ്റൺ 10 (14), സാം കറൻ10 (23), ക്രിസ് വോക്സ് 9 (26) എന്നിങ്ങനെയാണ് മറ്റ് മുൻ നിര ബാറ്റർമാരുടെ സംഭാവന.
ഒൻപതാം വിക്കറ്റിൽ ഒത്ത് ചേർന്ന് ആദിൽ റഷീദ്, മാർക്ക് വുഡ് സഖ്യം സ്കോർ 200ന് അടുത്തെത്തിച്ചു. ഇരുവരും മികച്ച കളിയിലൂടെ സ്കോർ ഉയർത്തവേ റാഷിദ് ഖാൻ, ആദിൽ റഷീദിനെ പുറത്താക്കി. ആദിൽ റഷീദ് 20(13 റൺസെടുത്തു.
അവസാന വിക്കറ്റിൽ റീസ് ടോപ്ളിയുമായി ചേർന്ന് മാർക്ക് വുഡ് ഒരു ശ്രമം നടത്തിയെങ്കിലും വുഡിനെ പുറത്താക്കി റാഷിദ് ഖാൻ അഫ്ഗാന് മധുരിക്കുന്ന വിജയം നല്കി.
അഫ്ഗാനിസ്ഥാന് വേണ്ടി മുജീബുർ റഹ്മാൻ, റാഷിദ് ഖാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് നബി രണ്ട് വിക്കറ്റെടുത്തു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് ഓപ്പണർമാരായ റഹ്മാനുള്ള ഗർബാസ്, ഇബ്രാഹിം സദ്രൻ എന്നിവർ മികച്ച തുടക്കമാണ് നല്കിയത്. 114 റൺസിലാണ് സഖ്യം പിരിയുന്നത്.
57 പന്തിൽ 80 റൺസെടുത്ത ഗർബാസ് റണ്ണൗട്ടാവുകയായിരുന്നു.പിന്നീട്ന്നവരിൽ ഇക്രം അലിഖില്ലിന് 58 (63) മാത്രമാണ് പിടിച്ചു നില്ക്കാനായത്.
വാലറ്റത്ത് മുജീബുർ റഹ്മാൻ നടത്തിയ മിന്നലടികളാണ് സ്കോർ 284 ൽ എത്താൻ കാരണം. റഹ്മാൻ 16 പന്തിൽ 26 റൺസെടുത്ത് പുറത്തായി.
ഇംഗ്ലണ്ടിനായി ആദിൽ റഷീദ് മൂന്നും, മാർക്ക് വുഡ് രണ്ടും വിക്കറ്റ് വീഴ്ത്തി.