പാലക്കാട്ടെ വസതിയിലായിരുന്നു അന്ത്യം.
പ്ലാച്ചിമടസമരത്തിന്റെ പ്രതീകമായിത്തീർന്ന മയിലമ്മയ്ക്കൊപ്പം തോളോടുതോൾ ചേർന്നു പ്രവർത്തിച്ച വനിതയാണ് കന്നിയമ്മ.
എഴുത്തും വായനയും അറിയാത്ത കന്നിയമ്മയ്ക്ക് സമരനാളുകളിൽ കൊക്കകോള വിരുദ്ധസമരത്തെക്കുറിച്ച് പറയാൻ നൂറുനാവായിരുന്നു.
രാവിലെമുതൽ സമരപ്പന്തലിൽ ഉണ്ടായിരുന്നു.
അടിച്ചുവൃത്തിയാക്കാനും പ്രവർത്തകർക്ക് ഭക്ഷണമുണ്ടാക്കാനും തുടങ്ങി ഏതാവശ്യത്തിനും ഓടിനടക്കുന്ന കന്നിയമ്മയ്ക്ക് സമരപ്പന്തൽതന്നെയായിരുന്നു വീട്.
അവിടെവരുന്ന പരിസ്ഥിതിപ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും പ്ലാച്ചിമടയിലും സമീപകോളനികളിലുമുള്ള ജനങ്ങളുടെ ദുരിതം കാണിക്കാൻ കൊണ്ടുപോകുന്നത് കന്നിയമ്മയായിരുന്നു.