തിരു.: സംസ്ഥാനത്ത് ഉടനീളം 726 നിര്‍മ്മിത ബുദ്ധി കാമറകള്‍ ഉൾപ്പെടെ ആയിരം പുതിയ ഹൈടെക് കാമറകള്‍ ഓണത്തിന് മിഴി തുറക്കുന്നതോടെ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് വീട്ടിലെത്തും. നിര്‍മ്മിത ബുദ്ധി ക്യാമറകള്‍ക്ക് പുറമേ അമിത വേഗക്കാരെ പൂട്ടാന്‍ എസ്.വി.ഡി.എസ്, റെഡ് സിഗ്നല്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്ന ആര്‍.എല്‍.വി.ഡി.എസ്. തുടങ്ങി മൊബൈല്‍ ക്യാമറാ യൂണിറ്റുകളും ഉടന്‍ നിരത്തിലെത്തും. മോട്ടോര്‍ വാഹന വകുപ്പിന്റെ നിലവിലെ ക്യാമറാ സംവിധാനത്തിന് പുറമേയാണിതെല്ലാം.
ഇന്റര്‍നെറ്റിലൂടെ കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളതാകും ക്യാമറകളുടെ സ്ഥാനം, അതുകൊണ്ട് പിഴയില്‍ നിന്ന് ആരും രക്ഷപ്പെടാമെന്ന് കരുതേണ്ട. അപകട മേഖലകള്‍ നിരീക്ഷിച്ച് ക്യാമറകള്‍ പുനര്‍വിന്യസിക്കും. 97 ഡിഗ്രി കറങ്ങി വാഹനങ്ങളെ നിരീക്ഷിക്കാന്‍ കഴിവുള്ള ത്രീഡി ഡോപ്ലര്‍ ക്യാമറകളാണ് മൊബൈല്‍ യൂണിറ്റുകളിലുള്ളത്. ഇതിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ 14 ജില്ലകളിലും ഓരോ കണ്‍ട്രോള്‍ റൂമും ഒരു കേന്ദ്ര കണ്‍ട്രോള്‍ റൂമും ഉണ്ടാകും. ഇവിടെയെല്ലാം ആര്‍.ടി.ഒ., എം.വി.ഐ., എ.എം.വി.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പുറമേ പിഴയടയ്ക്കാനുള്ള ചെല്ലാന്‍ പ്രോസസിംഗ് സ്റ്റാഫും ഉണ്ടാകും.