ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിൽ. കൊച്ചിയിലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഓഫീസിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് എം ശിവശങ്കറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 8 മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടുനിന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച കോഴപ്പണം സ്വർണമായി സൂക്ഷിച്ച് പിന്നീട് ഡോളറായി കടത്തി എന്ന സംശയത്തിലാണ് മൂന്ന് ദിവസമായി ശിവശങ്കറെ ഇ ഡി ചോദ്യം ചെയ്തിരുന്നത്.
പണം കൈമാറ്റ
ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ അറസ്റ്റിലേക്ക് ഇ ഡി
കടന്നിരിക്കുന്നതെന്നാണ് വിവരം. ലൈഫ് മിഷൻ കോഴ ഇടപാട് ആരോപണത്തിലെ ആദ്യ അറസ്റ്റാണ്
എം ശിവശങ്കറിൻ്റേത്. ഈ കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരുടെ മൊഴി ഉൾപ്പെടെ എം ശിവശങ്കറിന് എതിരായിരുന്നു.