പൊരുതിക്കളിച്ച കൊറിയയെ തോല്പിച്ചത് മൂന്നിനെതിരെ അഞ്ച് ഗോളിന്.
ഇന്ത്യയ്ക്കായി ഹർദിക് സിംഗ്, ലളിത് ഉപാധ്യായ്, അഭിഷേക്, മൻദീപ് സിംഗ്, അമിത് രോഹിതാസ് എന്നിവർ ഗോൾ നേടി.
കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ ഗോൾ നേടി ഇന്ത്യ മികച്ച തുടക്കമാണിട്ടത്. ആദ്യ ക്വാർട്ടർ അവസാനിക്കുമ്പോൾ ഇന്ത്യ ഏകപക്ഷീയമായ മൂന്ന് ഗോളിന് മുന്നിലെത്തി.
പിന്നിട്ട് കൊറിയയുടെ ആധിപത്യമാണ് കണ്ടത്. 17, 20, മിനിറ്റുകളിൽ അവർ ഗോൾ മടക്കിയെങ്കിലും 24-ാം മിനിറ്റിൽ ഒരു ഗോൾ കൂടി വലയിലാക്കി ഇന്ത്യ 4-2 എന്ന നിലയിൽ എത്തി.
കളിയുടെ നാല്പത്തി രണ്ടാം മിനിറ്റിൽ കൊറിയ ഒരു ഗോൾ നേടിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി.
എന്നാൽ 54 -ാം മിനിറ്റിൽ അഭിഷേകിൻ്റെ ഗോൾ വന്നതോടെ ഇന്ത്യയ്ക്ക് ആശ്വാസമായി.
ഒരു കളി പോലും തോല്ക്കാതെയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്.