ആസ്ഥാന മണ്ഡപത്തിനു മു ന്നിൽ തൊഴുകൈകളോടെ നിന്ന ഭക്തർ പഞ്ചാക്ഷരീമന്ത്രം ഉറക്കെച്ചൊല്ലിയപ്പോൾ ഏഴരപ്പൊന്നാന ദർശനത്തിന് ആസ്ഥാന മണ്ഡപം തുറന്നു.
ക്ഷേത്രത്തിനുള്ളിലെ ആസ്ഥാനമണ്ഡപത്തിൽ ഇന്നലെ രാത്രി 11.20 ന് ആയിരുന്നു ഏഴരപ്പൊന്നാന ദർശനം. നട തുറന്നയുടൻ ആസ്ഥാനമ ണ്ഡപത്തിനു മുന്നിലെ പൊൻകുടത്തിൽ ചെങ്ങന്നൂർ പൊന്നുരുട്ടു മഠത്തിലെ കാരണവർ കൃഷ്ണര് പണ്ടാരത്തിലും, മകൻ ശ്രീജോയ് കൃഷ്ണരും ചേർന്ന് ആദ്യകാണിക്ക അർപ്പിച്ചു . ആചാരപ്രകാരം ആദ്യം കാണിക്കയിടാൻള്ള അവകാശം ഈ കുടുംബത്തിനാണ്
പിന്നീട് ഏഴരപ്പൊന്നാനകളെ കൊടിമരച്ചുവട്ടിലേക്ക് ഇറക്കി എഴുന്നള്ളിച്ചു . അഞ്ച് ആനകളു ടെ അകമ്പടിയോടെയായിരുന്നു ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ്.
ഗുരുവായൂർ നന്ദൻഏറ്റുമാനൂരപ്പന്റെ തിടമ്പേറ്റി.
ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്നു രാത്രി 12നു നടക്കും . നാളെയാണ് ആറാട്ട് .