തൃശൂർ: തൃശൂർ നാലാം അഡീഷണൽ സെഷൻസ് ജഡ്ജി രജനീഷാണ്
എടവിലങ്ങ് കരിച്ചാക്കുളത്ത് വീട്ടിൽ ജോബ്, പെരിഞ്ഞനം അമ്പാട്ട് വീട്ടിൽ കല്ലാടൻ ഗിരീഷ്, വെമ്പല്ലൂർ പള്ളിപ്പാട്ട് വീട്ടിൽ സേവ്യർ എന്ന അച്ചായൻ,
ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റായിരുന്ന എ.ആർ ശ്രീകുമാർ, നേതാക്കളായ ലോകമലേശ്വരം കളരിക്കൽ വീട്ടിൽ മനോജ്, വെമ്പല്ലൂർ കൈപ്പോത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ എന്നീ ആറ് പ്രതികളെയും വെറുതെ വിട്ടത്.
കേസിലെ രണ്ടാം പ്രതി മിഥുൻ സംഭവസമയത്ത് മൈനറായിയിരുന്നതിനാൽ തൃശ്ശൂർ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ വിചാരണ നടന്നു വരികയാണ്.
ഇന്ന് രാവിലെ 11 മണിയോടെയാണ് കോടതി വിധി പറഞ്ഞത്. കെ യു ബിജുവിനെ 2008 ജൂൺ 30 നാണ് ഒരു സംഘം ആക്രമിക്കുന്നത്. ചികിത്സയിലിരിക്കെ ജൂലൈ രണ്ടിന് ബിജു മരിച്ചു. സഹകരണ ബാങ്കിലെ കുറി പിരിക്കാൻ സൈക്കിളിൽ വരുകയായിരുന്ന ബിജുവിനെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞ് നിർത്തി ഇരുമ്പ് പൈപ്പുകൾ കൊണ്ട് തലക്കും കൈകാലുകൾക്കും മാരകമായി അടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ദൃക്സാക്ഷികളെ കോടതി അവിശ്വസിച്ചു. ചാൻസ് വിറ്റ്നസ് എന്നാണ് കോടതി വിലയിരുത്തൽ. തിരിച്ചറിയൽ പരേഡ് നടത്തിയില്ലെന്ന മറ്റൊരു വിചിത്രവാദവും കോടതി നടത്തി. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ കൂട്ടിച്ചേർത്തു. സാക്ഷി മൊഴികളിൽ അവിശ്വാസം പ്രകടിപ്പിച്ച കോടതി തെളിവുകൾ അപര്യാപ്തമെന്നും നിരീക്ഷിച്ചു. തുടർന്നാണ് തൃശൂർ നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ വി രജനീഷ് വിധി പുറപ്പെടുവിച്ചത്.