ആലപ്പുഴ-ചേർത്തല തീരദേശ റോഡില്‍ കോർത്തുശ്ശേരി ജംഗ്ഷന് സമീപം കെ എസ് ആർ ടി സി ബസിന് നേരെ കല്ലെറിഞ്ഞ കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
മുഹമ്മ പഞ്ചായത്ത് 11-ാം വാർഡ് മത്തിച്ചിറ വീട്ടില്‍ അജയ് മോഹൻ (കണ്ണൻ-44), കാട്ടിപ്പറമ്പ്‌വീട്ടിൽ ആകാശ് (അനു-22) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ നാലാം തീയതി വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.
എറണാകുളത്ത് നിന്നും ആലപ്പുഴയ്ക്ക് പോകുകയായിരുന്ന ബസിന്റെ പുറകില്‍ പ്രതികൾ അമിതവേഗതയിൽ ഓടിച്ചുവന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
ബസ് ഡ്രൈവറുടെ കുറ്റം കൊണ്ടാണ് വാഹനം ഇടിച്ചതെന്ന് പറഞ്ഞ് വനിത കണ്ടക്ടറെ പ്രതികള്‍ അസഭ്യം വിളിക്കുകയും പിൻവശത്തെ ചില്ല് കല്ലെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ മണ്ണഞ്ചേരി പോലീസാണ് പിടികൂടിയത്.അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.