തിരുവനന്തപുരം: കൊടുങ്കാറ്റ് മൂലം വടക്കേ അമേരിക്കയിലെ ഡെനാലി പർവതത്തിൽ കുടുങ്ങിയ പർവതാരോഹകൻ ഷെയ്ഖ് ഹസൻ സുരക്ഷിതൻ. അലാസ്ക ഗവർണറുടെ പേഴ്സണൽ സ്റ്റാഫാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദേശകാര്യ മന്ത്രാലയം, വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി, സിയാറ്റിലിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവർ സംയുക്തമായാണ് വിഷയത്തിൽ ഇടപെട്ടത്. പർവതാരോഹകരെ ക്യാമ്പ് 5 ലേക്ക് മാറ്റി.
ഷെയ്ഖ് ഹസൻ സഹായം അഭ്യർത്ഥിച്ച് സന്ദേശം അയച്ചതോടെയാണ് കുടുങ്ങിയ വിവരം പുറം ലോകം അറിഞ്ഞത്. കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് ഷെയ്ഖ് ഹസനെ സുരക്ഷിതമായി തിരികെ എത്തിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കി.