പാനൂർ (കണ്ണൂർ ജില്ല) : കണ്ണൂർ ജില്ലയിലെ പാനൂർ നഗരസഭയിൽ ഒന്നാം വാർഡിൽ കോവിഡ് രോഗത്തെത്തുടർന്ന് ഒരാൾ മരണപ്പെട്ട പശ്ചാത്തലത്തിൽ പ്രദേശത്ത് കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ പാനൂർ താലൂക്ക് ആശുപത്രിയിൽ ചേർന്ന അടിയന്തരയോഗം തീരുമാനിച്ചു.
പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാനും, വിവാഹം, ഉത്സവങ്ങൾ ഉൾപ്പടെയുള്ള ചടങ്ങുകൾ നഗരസഭയിൽ അറിയിച്ച് സമ്മതം വാങ്ങിക്കാനും യോഗത്തിൽ തീരുമാനമായി.മാസ്ക് നിർബന്ധമാക്കണം.പനി കണ്ടെത്തിയ ആളുകളെ പ്രത്യേകം നിരീക്ഷണം നടത്താനും ക്വാറന്റൈനിലെ തുടരാൻ നിർദ്ദേശിക്കാനും തീരുമാനിച്ചു. പ്രായമായവരെ ആവശ്യമെങ്കിൽ ആശുപത്രികളിലേക്ക് പ്രവേശിപ്പിക്കാൻ ആവശ്യമായ നിർദ്ദേശം നൽകാനും തീരുമാനിച്ചു തുടങ്ങിയ നടപടികൾ ഇന്നുമുതൽ തന്നെ സ്വീകരിക്കാൻ തീരുമാനിച്ചു.
കെ.പി.മോഹനൻ എം എൽ എ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ വി.നാസർ,മെഡിക്കൽ ഓഫീസർ ഡോ:ഐ കെ.അനിൽകുമാർ, കൗൺസിലർമാരായ പി കെ. പ്രവീൺ, കെ.കെ സുധീർ കുമാർ, നസില കണ്ടിയിൽ തുടങ്ങിയവർ പങ്കെടുത്തു.
*പാനൂർ നഗരസഭയിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പാലിക്കേണ്ട നിർദേശങ്ങൾ*
പാനൂർ നഗരസഭയിൽ വാർഡ് ഒന്നിൽ ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്:
1) പനിയുള്ള ആളുകൾ ഐസൊലേഷനിൽ നിൽക്കണം
2) കോവിഡ് പോസിറ്റീവായ ആളുകൾ ക്വാറന്റൈൻ പാലിക്കണം
3) മാസ്ക് ഉപയോഗിക്കണം.
4) സോഷ്യൽ ഡിസ്റ്റൻസ് പാലിക്കണം
5) അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക.
6) കോവിഡ് പോസിറ്റീവ് ആയ ആളുകളുമായി സമ്പർക്കം പുലർത്തിയവർ ക്വാറന്റൈൻ പാലിക്കുക
7)ആഘോഷങ്ങളിലും ഉത്സവവേളകളിലും പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കാനും അകലം പാലിക്കാനും ശ്രദ്ധിക്കുക.പരിപാടികൾ മുൻകൂട്ടി നഗരസഭയെയും ആരോഗ്യപ്രവർത്തകരെയും അറിയിക്കുക.