അനിൽകുമാർ പി.ആർ, ബിബിൻകാന്ത് എം.ബി എന്നിവരെയാണ് വൈക്കം എക്സൈസ് സംഘം പിടികൂടിയത്.
വൈകുണ്ഠപുരം ക്ഷേത്രത്തിന് സമീപമുള്ള വാടക വീട് കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്നത്.
അനിലിനെ മുമ്പ് സമാനമായ കേസിൽ എക്സൈപ്പ് സംഘം പിടി കൂടിയിട്ടുണ്ട്. എന്നാൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയുടെ കൂടെ കഞ്ചാവ് കച്ചവടം നടത്തുന്നു എന്ന വിവരത്തെ തുടർന്ന് വൈക്കം എക്സൈസ് അനിൽകുമാർ പി ആർ വാടകയ്ക്ക് എടുത്ത വീട് അന്വേഷിച്ചു കണ്ടെത്തി പരിശോധന നടത്തുകയായിരുന്നു.
നിരോധിത പുകയില ഉൽപ്പന്നം വിൽപ്പന നടത്തി ലഭിക്കുന്ന ലാഭത്തിൽ ഒരു വിഹിതം വെച്ചൂർ മേഖലയിലെ ക്രിമിനൽ കേസിൽ പെടുന്ന യുവാക്കൾക്ക് കേസ് നടത്തുന്നതിനും മറ്റും നൽകുന്നതായി വിവരം ലഭിച്ചു. അങ്ങനെ ഒരു വലിയ വിഭാഗം ചെറുപ്പക്കാരെ ലഹരിയിൽ കുടുക്കി ഒരു ക്രിമിനൽ സംഘം ആക്കി മാറ്റുന്ന ഒരു കേന്ദ്രമായി ഈ വാടക വീട് മാറിയിരിക്കുകയായിരുന്നു .
ലഹരിക്കടിമപ്പെടുന്ന കുട്ടികളെ ഉപയോഗിച്ച് പൊതുജനങ്ങളെയും പരാതി പറയുന്നവരെയും ഭീഷണിപ്പെടുത്തുക ഈ സംഘത്തിൻ്റെ പതിവാണ്. ആളുകളെ ഭയപ്പെടുത്താൻ ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന ചൈനീസ് പടക്കങ്ങളും വീട്ടിൽ സൂക്ഷിച്ചിരുന്നു. ഇത്തരം അനധികൃത നിരോധിത പുകയില ഉൽപന്ന കടകൾ നീക്കം ചെയ്യുന്നതിന് വേണ്ട നടപടികൾ തദ്ദേശ സ്വയംഭരണ വകുപ്പുകൾ സ്വീകരിച്ചാൽ പോലീസ് എക്സൈസ് അധികാരികളുടെ സഹകരണം ലഭിക്കുന്നതാണെന്നെന്നും അന്വേഷണ സംഘം അറിയിച്ചു.












































































