കോഴിക്കോട്: ചിരിയുടെ സുൽത്താന് യാത്രമൊഴി. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽമാമുക്കോയായയുടെ കബറടക്കം നടന്നു.
വീട്ടിൽ ഒൻപതര വരെ പൊതുദർശനത്തിന് വെച്ച ശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. വീട്ടിൽ പൊലീസിന്റെ ഗാർഡ് ഓഫ് ഹോണർ നൽകി.
മാമുക്കോയയുടെ
ആഗ്രഹപ്രകാരമാണ് കണ്ണംപറമ്പ് ഖബർസ്ഥാനിൽ ഖബറടക്കിയത്. ഔദ്യോഗികബഹുമതികളോടെയായിരുന്നു സംസ്കാരം. അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്കാരത്തിന് ശേഷം കണ്ണംപറമ്പിലേക്ക്കൊണ്ടുപോയി. ഇവിടെ നിന്ന് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോയത്.മാമുക്കോയയുടെ വീട്ടിൽ നിന്നും ഏഴു കിലോമീറ്റർ ദൂരപരിധിയിലാണ് കണ്ണംപറമ്പ് ഖബർസ്ഥാനി. ഇവിടേയും മയ്യിത്ത് നിസ്ക്കാരമുണ്ടായിരുന്നു. മാമുക്കോയയുടെ മകനായിരുന്നു മയ്യിത്ത് നിസ്ക്കാരത്തിന് നേതൃത്വം നൽകിയത്. മൃതദേഹം പള്ളിയിലേക്ക്കൊണ്ടുപോകുന്നതുവരേയും മാമുക്കോയയെ അവസാനമായി ഒരു നോക്ക് കാണാനുള്ള ആരാധകരുടെ ഒഴുക്കായിരുന്നു വീട്ടിലേക്ക്.