വെള്ളിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഇരുസംസ്ഥാനങ്ങളിലും ചിലമണ്ഡലങ്ങളില്‍ മൂന്നാം കക്ഷികളുടെ സാന്നിധ്യവുമുണ്ട്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, മുൻ മുഖ്യമന്ത്രിയും പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനുമായ കമല്‍നാഥ്, കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, ഫഗ്ഗൻ സിങ് കുലസ്തെ, പ്രഹ്ലാദ് പട്ടേല്‍, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗ്യ തുടങ്ങിയവര്‍ മധ്യപ്രദേശിലും മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍, മുൻ മുഖ്യമന്ത്രി രമണ്‍ സിങ് തുടങ്ങിയവര്‍ ഛത്തിസ്ഗഢിലും ജനവിധി തേടുന്നുണ്ട്. മിസോറമിലെ 40 മണ്ഡലങ്ങള്‍ക്കൊപ്പം ഛത്തിസ്ഗഢിലെ 20 നക്സല്‍ബാധിത മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഈ മാസം ഏഴിന് നടന്നിരുന്നു. രാജസ്ഥാനിലെ 200 നിയമസഭ മണ്ഡലങ്ങിലേക്ക് ഈമാസം 23നും തെലങ്കാനയിലെ 119 മണ്ഡലങ്ങളിലേക്ക് ഈ മാസം 30നും വോട്ടെടുപ്പ് നടക്കും. എല്ലാ സംസ്ഥാനങ്ങളിലും മൂന്നിനാണ് വോട്ടെണ്ണല്‍