ഫെബ്രുവരി 14 എല്ലാവര്‍ഷവും സ്‌നേഹത്തിന്റെ ദിനമായി ആഘോഷിച്ചു വരുന്നു എന്നാല്‍ അങ്ങേയറ്റം വേദനാജനകമായ ആരു ദിനമായി മാറി. കഴിഞ്ഞ ഫെബ്രുവരി 14നാണ് നാടിനെ നടുക്കിയ പുല്‍വാമ ഭീകരാക്രമണം ഉണ്ടായത്. ജമ്മുവില്‍നിന്ന് ശ്രീനഗറിലേയ്ക്ക് പോയ 75 വാഹനങ്ങളടങ്ങുന്ന സിആര്‍പിഎഫ് വ്യൂഹത്തിനെതിരെയാണ് ആക്രമണമുണ്ടായത്. 2500 സൈനികരാണ് വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. 350 കിലോ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനികവാഹനവ്യൂഹത്തിന് നേരെ ഇടിച്ചുകയറുകയായിരുന്നു. ആക്രമണത്തില്‍ 44 ജവാന്മാര്‍ കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദിന്റെ ആത്മഹത്യാ സ്‌ക്വോഡ് തലവന്‍ ആദില്‍ ദറാണ് സ്‌ഫോടനം നടത്തിയത്.
പുല്‍വാമ ഭീകരാക്രമണത്തോടെ ഭീകരര്‍ക്കുള്ള എല്ലാ പിന്തുണയും ഉടന്‍ നിറുത്തണമെന്നും ഭീകരസംഘടനകള്‍ക്ക് സുരക്ഷിത താവളം നല്‍കരുതെന്ന് ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി പാക്കിസ്ഥാനു താക്കീതു നല്‍കി. പാക്കിസ്ഥാനു കനത്ത തിരിച്ചടി നല്‍കുവാനുള്ള തീരുമാനങ്ങളെടുത്തു. എന്നാല്‍ ആക്രമണം നടന്ന് കൃത്യം 12 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യ കൃത്യമായി തിരിച്ചടിച്ചു. ഫെബ്രുവരി 26ന് പുലര്‍ച്ചെ 3.30ന് അതിര്‍ത്തിക്ക് 50 കിലോമീറ്റര്‍ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ബാലാക്കോട്ടിലെ നിരവധി തീവ്രവാദക്യാമ്പുകള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തു. ആക്രമണത്തിനായി 1000കിലോ ബോംബുകളാണ് ഉപയോഗിച്ചത്. മുഹമ്മദിന്റെ താവളങ്ങള്‍ ആക്രമിച്ചത് 12 മിറാഷ് 2000 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചാണ്. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് പാക്കിസ്ഥാനുള്ളിലേയ്ക്ക് കയറി ഇത്തരമൊരു ആക്രമണം നടത്തുന്നത്. ആക്രമണത്തില്‍ 300ഓളം തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ സംഘടയുടെ നേതാവായ മസൂദ് അസറിന്റെ ഭാര്യാ സഹോദരനും ഐഎസ്‌ഐ സംഘടനയുടെ നേതാവുമായിരുന്ന കൊടും ഭീകരന്‍ കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്നാണ് തൊട്ടു പിന്നാലെ പാക്കിസ്ഥാന്റെ എഫ്16 വിമാനങ്ങള്‍ ഉപയോഗിച്ച് ഗുജറാത്ത് അതിര്‍ത്തി പ്രദേശത്ത് ബോംബ് വര്‍ഷിച്ചു. ഇന്ത്യയുടെ മിഗ്21 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് പാക്ക് എഫ്16നെ തകര്‍ത്തു. ഇതിനിടെ വെടിയേറ്റ് നിലം പതിച്ച മിഗ്21ലെ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനന്‍ പാക്ക് സേവയുടെ കൈകളില്‍ അകപ്പെടുകയും ചെയ്തു. പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് തുടര്‍ച്ചയായി വെടിയുതിര്‍ത്തു. ഇത്തരത്തില്‍ നിരവധി ലംഘനങ്ങളാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
അതിനേക്കാളുപരി നിരവധി വ്യാജ വാര്‍ത്തകളും പാക്കിസ്ഥാന്‍ പടച്ചുവിട്ടു. എന്നാല്‍ ലോകരാഷ്ട്രങ്ങള്‍ പാക്കിസ്ഥാനുമേല്‍ സമ്മര്‍ദം ചെലുത്തിയതോടെ പിടിയിലായ വൈമാനികനെ ഇന്ത്യയ്ക്കു തിരിച്ചു നല്‍കി. എന്നാല്‍ ജെയ്‌ഷെ തലവന്‍ മസൂദ് അസര്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത ഇന്ത്യയ്ക്ക് ആശ്വാസമാവുകയാണ്. ഇന്ത്യയ്‌ക്കെതിരെ ഏറ്റവുമധികം ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ച വ്യക്തിയാണ് മസൂദ് അസര്‍. മസൂദ് അസറിനെ കരിംപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ പലതവണ ആവശ്യപ്പെട്ടിട്ടും ചൈനയുടെ പ്രേത്സാഹനത്തോടു കൂടി പാക്കിസ്ഥാന്‍ ഈ ആവശ്യം തള്ളിക്കളഞ്ഞു. എന്നാല്‍ കാന്‍സര്‍, കിഡ്‌നി അസുഖങ്ങളുമെല്ലാം ബാധിച്ച അസര്‍ മരണത്തിന് കീഴടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ട് .
അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. സുരക്ഷാ കൗണ്‍സിലില്‍ ചൈന എതിര്‍ത്തതിനാല്‍ ഇന്ത്യയുടെ ശ്രമം നടന്നില്ല. 2016 ലെ പത്താന്‍കോട്ട് വ്യോമ താവളത്തിലുണ്ടായ ഭീകരാക്രമണത്തിനു പിന്നിലും ജയ്‌ഷെ മുഹമ്മദ് ആയിരുന്നു. മസൂദാ അസറിനെ പിടികൂടിയെങ്കിലും വെറുതേ വിടേണ്ടി വന്നതായിരുന്നു രാജ്യം നേരിട്ട പ്രധാന നയതന്ത്ര വീഴ്‌ച്ച. വാജ്പേയിയുടെ കാലത്തെ ഈ സംഭവത്തിന് രാജ്യം ഇപ്പോഴും പിഴനല്‍കേണ്ട അവസ്ഥയായിരുന്നു.
തുടര്‍ന്ന് രണ്ടു പ്രമുഖ ഭീകര സംഘടനകളായ ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്ലാമിയയും ഹര്‍ക്കത്തുല്‍ മുജാഹിദ്ദീനും യോജിപ്പിച്ചു ഹര്‍ക്കത്തുല്‍ അന്‍സറിനു രൂപം നല്‍കിയത് അസ്ഹറാണ്. അസ്ഹര്‍ പിന്നീട് ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയ്ക്കു രൂപം നല്‍കി. 2008ല്‍ മുംബൈ ഭീകരാക്രമണത്തിന് ജയ്‌ഷെ മുഹമ്മദും ലഷ്‌കറെ തോയിബയെ സഹായിച്ചതായി തെളിഞ്ഞതോടെ പാക്കിസ്ഥാനില്‍ അസ്ഹറിനെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇയാളെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ അംഗീകരിച്ചില്ലെന്നു മാത്രമല്ല, വീട്ടുതടങ്കലില്‍നിന്നു പിന്നീട് മോചിപ്പിക്കുകയും ചെയ്തു. യുഎസ് ഭീകര സംഘടനാ പട്ടികയില്‍ 2001ല്‍ തന്നെ അസ്ഹറിന്റെ ജയ്‌ഷെ ഉള്‍പ്പെട്ടിരുന്നു. അല്‍ ഖായിദയ്ക്കും താലിബാനും സഹായം നല്‍കുന്നുവെന്നതാണ് യുഎസിന് അസ്ഹറിനെതിരായ പരാതി.