ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നിർമ്മാതാവും അഭിനേതാവും സംവിധായകനുമായ കെ. രാജൻ (85) ചെന്നൈയിലെ **അടയാർ നദി**യിൽ ചാടി ജീവനൊടുക്കിയതായി പോലീസ് സ്ഥിരീകരിച്ചു. ഹോട്ടലിലേക്ക് പോകുന്നതിനിടെ കാർ നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ട രാജൻ, പുറത്തേക്കിറങ്ങി പാലത്തിൽ നിന്ന് നദിയിലേക്ക് ചാടിയെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
1983ൽ ബ്രഹ്മചാരികൾ എന്ന ചിത്രത്തിന്റെ നിർമ്മാണത്തിലൂടെ സിനിമാജീവിതം ആരംഭിച്ച രാജൻ, തുടർന്ന് നടൻ, സംവിധായകൻ, കഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനായി. 1987ൽ രഘുവരൻ അഭിനയിച്ച മൈക്കൽ രാജ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. തങ്കമന തങ്കച്ചി, ചിന്ന പൂവായ് കിള്ളാതെ എന്നീ ചിത്രങ്ങൾക്ക് കഥ എഴുതി. നമ്മ ഒരു മറിയാമ്മ സംവിധാനം ചെയ്തതും രാജനാണ്.
ഡബിള്സ്, അവൾ പാവം, നിനക്കാത്ത നാളില്ലൈ തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. അടുത്തിടെ തുണിവ് എന്ന ചിത്രത്തിൽ അജിത് കുമാർ നായകനായും, ബകാസുരൻ എന്ന ചിത്രത്തിൽ സെൽവരാഘവൻ അഭിനയിച്ചും
അഭിനേതാക്കൾ അമിത പ്രതിഫലം വാങ്ങുന്നുവെന്ന വിമർശനവുമായി രാജൻ ഈയടുത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു. കുടുംബപ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്ന സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കുറച്ചുനാളായി അദ്ദേഹം ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു താമസം.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











































































